Monday, May 17, 2010

തടവുകാരനും
വൈറ്റ് കോളര്‍ ജോലി !


തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.


ജയിലില്‍ പരിസരശുചീകരണവും മണ്ണെടുപ്പും കല്ലുവെട്ടും കൃഷിയും മറ്റുമായിരുന്നു ഇതുവരെ തടവുകാര്‍ക്കുണ്ടായിരുന്ന ജോലി. അതൊക്കെമാറി ഹൈടെക് ജോലിക്കായി തയ്യാറെടുക്കുകയാണ് തടവുപുള്ളികള്‍. ഹൈദരാബാദിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ജയിലിലാണ് പുതുസംരംഭം ഒരുങ്ങുന്നത്.
റേഡിയന്‍ഡ് ഇന്‍ഫോ സിസ്റ്റം എന്ന ഇന്ത്യന്‍ കമ്പനി ജയിലിനുള്ളില്‍ ഒരുക്കുന്ന ബിസിനസ്സ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ് (ബി.പി.ഒ) സെന്ററിലാവും ഇനി തടവുകാര്‍ക്കുള്ള വൈറ്റ്കോളര്‍ ജോലി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമായിരിക്കുമിത്.
കൊലപാതകം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജോലിയില്‍ പ്രവേശിക്കാനുള്ള അര്‍ഹത. ശിക്ഷിക്കാനുണ്ടായ കാരണം പിടിച്ചുപറി, തട്ടിപ്പ് തുടങ്ങിയവയാണെങ്കില്‍ ഇവിടെ ജോലിയുമില്ല. ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ഒരുങ്ങുന്ന കോള്‍സെന്ററില്‍ 250 പേര്‍ക്ക് ജോലി ലഭിക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്കു വേണ്ടി ഇന്‍ഷ്വറന്‍സ് ക്ളെയിം ഫോം വിവരങ്ങളും ബാങ്ക് അക്കൌണ്ട് അപ്ളിക്കേഷനുമുള്ള ഡാറ്റയും കൈകാര്യം ചെയ്യലാവും ആദ്യ ജോലി. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടവുകാരെ ഒഴിവാക്കും. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പ്രതിദിനം 120 രൂപയാണ് ഒരു തൊഴിലാളിക്കുള്ള പ്രതിഫലം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ ജോലിയില്‍ സ്ഥിരനിയമനവും ലഭിക്കും.
തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. സാധാരണ കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.
സ്ത്രീധന-കൊലപാതക കേസുകളില്‍പ്പെട്ട് ജയിലിലാകുന്നവരില്‍ ഭൂരിപക്ഷവും ഉന്നത ബിരുദധാരികളാണ്. സ്ത്രീധനം കുറഞ്ഞെന്ന പരാതിയില്‍ ഭാര്യയെയോ ഭാര്യയുടെ പിതാവിനെയോ കൊന്ന് ജയിലെത്തിയവരാണ് കൂടുതലും. കുടുംബബന്ധങ്ങളുടെ പരാജയത്തിനാണ് പലരും ഇരയാകുന്നത്.ഈയൊരു സാഹചര്യമാണ് ജയിലില്‍ ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ കമ്പനി അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സെന്റര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

1 comment:

cyberspace history said...

തടവുകാരുടെ താല്പര്യങ്ങള്‍ക്കും യോഗ്യതയ്ക്കുമനുസരിച്ചാണ് ജോലി സാധ്യതാപട്ടിക തയ്യാറാക്കുക. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. ആദ്യഘട്ടം ഡാറ്റാ എന്‍ട്രി ജോലി മാത്രമാവും. കാള്‍സെന്ററുകളിലേതുപോലെ ശബ്ദാധിഷ്ഠിത സേവനങ്ങള്‍ ജയിലില്‍ ഒരുക്കുന്ന കമ്പനിയിലുണ്ടാവില്ല.